പാതിവഴിയിൽ നീ
തനിച്ചാക്കിയ പൂവിന്
വാടാൻ മനസ്സില്ലായിരുന്നു.
വീണ്ടും വള്ളികളാൽ
പടരാൻ അവ ആഗ്രഹിച്ചു.
തണുത്ത കാറ്റായിരുന്നെങ്കിലും
സുഗന്ധമുണ്ടായിരുന്നു.
ഇനിയൊരിക്കലും വാടില്ലെന്ന
ദൃഢനിശ്ചയത്തോടെ
ആ മന്ദമാരുതനാൽ
പൂവ് തഴുകപ്പെട്ടു.
- dhanya